തൃശൂര്‍: സംഗീതനാടക അക്കാദമിയിലെ എട്ട് അനധികൃത താല്‍ക്കാലിക-കരാര്‍ജീവനക്കാരെ പിരിച്ചുവിടാന്‍ ശിപാര്‍ശ. ജില്ല എംേപ്ലായ്മെന്‍റ് എക്ചേഞ്ച് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അഞ്ചു ദിവസ വേതനക്കാരും മൂന്നു കരാര്‍ജീവനക്കാരും അധികമാണെന്ന് കണ്ടെത്തിയത്. ഇവരുടെ താല്‍ക്കാലിക നിയമനം അംഗീകരിക്കാനാവില്ലെന്നും നിയമനങ്ങള്‍ റദ്ദാക്കാന്‍ സാംസ്കാരിക വകുപ്പിനോട് ശിപാര്‍ശ ചെയ്യുമെന്നും ജില്ല എംേപ്ലായ്മെന്‍റ് ഓഫിസര്‍ പറഞ്ഞു.
അക്കാദമിയില്‍ 20 തസ്തികകളാണുള്ളത്. ഒന്നോ രണ്ടോ ഒഴിവുകളുണ്ടെങ്കിലും അവ എംപ്ലായ്മെന്‍റ് എക്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 2019 ഡിസംബറിലാണ് തൃശൂര്‍ എംേപ്ലായ്മെന്‍റ് എക്സ്ചേഞ്ചില്‍നിന്ന് അവസാനനിയമനം നടന്നത്. അതേസമയം, അക്കാദമി എക്സിക്യൂട്ടിവ് കൗണ്‍സിലിെന്‍റ അംഗീകാരത്തോടെ വ്യാപകമായി കരാര്‍നിയമനം നടക്കുന്നുണ്ട്.

ഒരുമാസം മുമ്പാണ് ലളിതകലാ അക്കാദമി ആസ്ഥാനത്ത് ക്രമവിരുദ്ധമായി നിയമിച്ച 11 ജീവനക്കാരെ പിരിച്ചുവിടാന്‍ ജില്ല എംേപ്ലായ്മെന്‍റ് ഓഫിസര്‍ ഉത്തരവിട്ടത്. ഡ്രൈവറടക്കമുള്ളവരെയാണ് പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്തത്. മറ്റു സ്ഥാപനങ്ങളില്‍നിന്ന് ഭിന്നമാണ് കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രമവിരുദ്ധ നിയമനങ്ങളെ ന്യായീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചത്. ഇതുസംബന്ധിച്ച മറുപടി എംേപ്ലായ്മെന്‍റ് ഓഫിസര്‍ക്ക് കൈമാറുകയും ചെയ്തു.