കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇംഗ്ലീഷ് തരാം മുഈന്‍ അലിക്ക് ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു. 10 ദിവസം മുമ്ബ് മുഈന്‍ അലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഐസൊലേഷനിലായിരുന്നു. തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡിന്‍റെ പുതിയ വകഭേദമാണ് ബാധിച്ചതെന്ന് തിരിച്ചറിഞ്ഞത്.ഇതോടെ ടീം അംഗങ്ങള്‍ ആശങ്കയിലാണ്. ശ്രീലങ്കയില്‍ ഇതാദ്യമായാണ് യു.കെയില്‍ നിന്നുള്ള ജനിതകമാറ്റം വന്ന കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.വൈറസ് പടരാതിരിക്കാന്‍ വേണ്ട ജാഗ്രതനിര്‍ദേശം സ്വീകരിച്ചതായി ശ്രീലങ്കന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. മുഈന്‍ അലിയുമായി അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തിയ ഓള്‍റൗണ്ടര്‍ ക്രിസ്വോക്സിനെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.