തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു പുലര്‍ച്ചെ ബോംബ് വയ്ക്കുമെന്ന് വ്യാജ ഭീഷണി സന്ദേശം. ഫോണ്‍ കോള്‍ എടുത്ത ക്ഷേത്രത്തിലെ വാച്ചമാനാണ് സന്ദേശം ലഭിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്രത്തിലെ ഫോണില്‍ ഭീഷണി വന്നത്. ഇന്നുപുലര്‍ച്ചെ 5.30ന് ബോംബ് വയ്ക്കുമെന്നും അറിയിക്കേണ്ടവരെ അറിയിച്ചോളാന്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നു.

ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിലും ദേവസ്വം അധികൃതരെയും അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി.ഗുരുവായൂര്‍ പോലീസിന്‍റെ നേതൃത്വത്തില്‍ ബോംബ്-ഡോഗ് സ്ക്വാഡുകള്‍ നഗരത്തിലും ക്ഷേത്ര പരിസരത്തും പരിശോധന നടത്തിയിരുന്നു. രാത്രിയോടെയാണ് ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയത്. ഫോണിന്‍റെ ഉറവിടം കണ്ടെത്താന്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വനിതാ മാവോയിസ്റ്റ് ഗുരുവായൂരില്‍ എത്തിയിട്ടുണ്ടെന്ന സന്ദേശം വ്യാഴാഴ്ച വൈകിട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ പോലീസിന്‍റെ നേതൃത്വത്തില്‍ ബോംബ്-ഡോഗ് സ്ക്വാഡുകള്‍ നഗരത്തിലും ക്ഷേത്ര പരിസരത്തും പരിശോധന നടത്തിയിരുന്നു.