തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയത് താനല്ലെന്ന് അധോലോക കുറ്റവാളി  പൊലീസിന് മൊഴി നല്‍കി. ചെന്നിത്തലയെ അറിയില്ല. ഫോണില്‍ വിളിച്ചിട്ടുമില്ല. ചെന്നിത്തലയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് അസി. കമ്മിഷണര്‍ ബംഗളുരുവിലെത്തിയാണ് പൂജാരിയെ ചോദ്യം ചെയ്തത്. 2016 ഒക്ടോബറിലാണ് ചെന്നിത്തലയ്ക്ക് രവിപൂജാരി എന്ന പേരില്‍ ഫോണില്‍ ഭീഷണിയെത്തിയത്.

ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിനെതിരെ സംസാരിച്ചാല്‍ താങ്കളെയോ കുടുംബത്തില്‍ ഒരാളെയോ വധിക്കുമെന്നായിരുന്നു ഭീഷണി. ഇതിനു പിന്നാലെ മുഖ്യമന്ത്രിക്ക് ചെന്നിത്തല പരാതി നല്‍കിയിരുന്നു. ബ്രിട്ടനില്‍ നിന്ന് +447440190035 എന്ന നമ്പരില്‍ നിന്നാണ് ഭീഷണി എത്തിയത്. ഈ നമ്പരിന്റെ വിലാസം ഇന്റര്‍പോള്‍ മുഖേന ബ്രിട്ടീഷ് പൊലീസുമായി ബന്ധപ്പെട്ട് കണ്ടെത്താന്‍ ഹൈടെക് സെല്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

ഇന്റര്‍നെറ്റ് വിളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയാസമാണെന്ന ഇന്റര്‍പോളിന്റെ മറുപടിയോടെ അന്വേഷണം വഴിമുട്ടിയിരുന്നു. സെനഗലില്‍ അറസ്റ്റിലായ പൂജാരിയെ ബംഗളുരു പൊലീസിന് വിട്ടുകിട്ടിയതോടെയാണ് കേസിന് ജീവന്‍വച്ചത്. 

പരപ്പന അഗ്രഹാര ജയിലിലായിരുന്ന പൂജാരി ബംഗളുരു വിക്ടോറിയ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. അവിടെ ബംഗളൂരു പൊലീസിന്റെ സഹായത്തോടെയാണ് കേരളാ പൊലീസ് ചോദ്യംചെയ്തത്. പൂജാരിയെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ വിട്ടുകിട്ടാനായി ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിരിക്കയാണ്. പൂജാരി തന്നെയും ഭീഷണിപ്പെടുത്തിയെന്ന് പി.സി. ജോര്‍ജും വെളിപ്പെടുത്തിയിരുന്നു.