കോഴിക്കോട്: മധ്യവയസ്കനെ സബ് ജയിലിലെ സെല്ലില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മാങ്കാവ് കുറ്റിയില്‍താഴം കരിമ്ബയില്‍ ബീരാന്‍ കോയയെയാണ് (61) മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. സെല്ലുകളില്‍ പരിശോധന നടത്തുന്നതിനിടെ ജയില്‍ ജീവനക്കാരാണ് തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പാലാഴിയിലെ കുടുംബസ്ഥലത്തിനോട് ചേര്‍ന്നുള്ള വീട്ടിലെ കിടപ്പു രോഗിയായ സ്ത്രീക്ക് ബീരാന്‍ കോയ സഹായങ്ങള്‍ നല്‍കാറുണ്ടായിരുന്നു. എന്നാല്‍, ഇവരെ പരിചരിക്കുന്നതിന് ഒപ്പം താമസിക്കുന്ന കുടുംബത്തിലെ പുരുഷന്‍ പതിവായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് ഇയാളും സുഹൃത്തും ചേര്‍ന്ന് ബീരാന്‍ കോയയെ കഴിഞ്ഞ ദിവസം മര്‍ദിച്ചിരുന്നു. ബീരാന്‍ കോയ പൊലീസില്‍ പരാതിനല്‍കുമെന്ന ഭയത്താല്‍ ഇയാളുടെ ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നുകാട്ടി പൊലീസില്‍ കള്ളപ്പരാതി നല്‍കി കുടുക്കുകയായിരുന്നുെവന്ന് സഹോദരന്‍ ലത്തീഫും അയല്‍ക്കാരന്‍ ഗോപിനാഥും പറഞ്ഞു.

ഞായറാഴ്ച കൊമ്മേരിയിലെ പള്ളിയില്‍നിന്ന് ളുഹര്‍ നമസ്കാരം കഴിഞ്ഞിറങ്ങിയ ബീരാന്‍ കോയയെ ഓട്ടോയിലെത്തിയ പൊലീസുകാര്‍ പന്തീരാങ്കാവ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ്ചെയ്യുകയുമായിരുന്നു . റിമാന്‍ഡിലാകുന്നതുവരെ ഒരു വിവരവും കുടുംബത്തേയോ ബന്ധുക്കളെയോ അറിയിച്ചില്ലെന്നത് ദുരൂഹമാണെന്നും പരാതിയില്‍ കാര്യമായ അന്വേഷണം നടത്താതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

കൂലിപ്പണിയെടുത്ത് ജീവിക്കുന്നയാളാണ് ബീരാന്‍ കോയ. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയതിന് ശേഷമാണ് ജയിലധികൃതര്‍ തങ്ങളെ വിവരമറിയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. സിറ്റി പൊലീസ് കമീഷണര്‍, ജില്ല കലക്ടര്‍, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.

അതേസമയം, കോവിഡ് നെഗറ്റീവായതിനാല്‍ മറ്റുതടവുകാര്‍ക്കൊപ്പമായിരുന്നു താമസിപ്പിച്ചതെന്നും ബീരാന്‍ കോയയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്നും ജയിലധികൃതര്‍ അറിയിച്ചു. സഹ തടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോര്‍ത്ത് ഉപയോഗിച്ച്‌ സെല്ലി‍െന്‍റ ജനലിലെ കമ്ബിയില്‍ തൂങ്ങുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കസബ പെലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ജയില്‍ വകുപ്പും അന്വേഷണം നടത്തും