പി പി ചെറിയാൻ

വാഷിങ്ടൻ ഡിസി ∙ യുഎസ് ഹൗസ് സ്പീക്കറായി ഡമോക്രാറ്റിക് സ്ഥാനാർഥി നാൻസി പെലോസി തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി മൂന്നിന് നടന്ന വോട്ടെടുപ്പിൽ ജയിക്കാൻ ആവശ്യമായത് 214 വോട്ടുകളാണെങ്കിൽ 216 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തോടെയാണ് നാൻസി യുഎസ് ഹൗസിൽ നാലാമതും ഹൗസ് സ്പീക്കറാകുന്നത്.

യുഎസ് ഹൗസിൽ 427 മെമ്പർമാരാണ് ഹാജർ രേഖപ്പെടുത്തിയത്. ഇതിൽ 220 ഡെമോക്രാറ്റുകളും 207 റിപ്പബ്ലിക്കൻ അംഗങ്ങളുമാണ്. കെവിൻ മക്കാർത്തി, റിപ്പബ്ലിക്കൻ സ്ഥാനാർഥി 209 വോട്ടുകൾ നേടി യുഎസ് ഹൗസിൽ മൈനോറട്ടി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. രണ്ടു ഡമോക്രാറ്റിക് അംഗങ്ങൾ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കാണ് വോട്ടു ചെയ്തത്.

പെലോസി ഹൗസ് സ്പീക്കറാകുന്നതിനെതിരെ ഡമോക്രാറ്റിക് പാർട്ടിയിൽ ശക്തമായ എതിർപ്പുണ്ടായിരുന്നു. ഞായറാഴ്ച യുഎസ് ഹൗസിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 117 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. യുഎസ് ഹൗസിൽ ആകെ 435 അംഗങ്ങളിൽ ഡമോക്രാറ്റിക് പാർട്ടിക്ക് 222 അംഗങ്ങളാണുള്ളത്.

ജനുവരി അഞ്ചിന് ജോർജിയായിൽ നടക്കുന്ന റൺ ഓഫ് തിരഞ്ഞെടുപ്പോടെ യുഎസ് സെനറ്റ് ആരുടെ നിയന്ത്രണത്തിലാകുമെന്ന് വ്യക്തമാകും.