മസ്കത്ത്: വിവിധ കമ്പനികളില്‍ നിന്നായി 2.2 ദശലക്ഷം ഡോസ് കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ ഒമാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഇൗദി. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത വാക്സിെന്‍റ 3.70 ലക്ഷം ഡോസ് ഒമാന്‍ നേരിട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പ്രാദേശിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതില്‍ ഇരുപതിനായിരം ഡോസ് ഡിസംബറില്‍ തന്നെ ലഭ്യമാകും. ബാക്കി അടുത്ത വര്‍ഷം ആദ്യത്തിലും ലഭിക്കും. ഡിസംബറില്‍ ലഭിക്കുന്ന വാക്സിെന്‍റ ഒറ്റ ഡോസിന് 30 േഡാളര്‍ (11.55 റിയാല്‍) ആയിരിക്കും വില. അടുത്ത വര്‍ഷം ലഭിക്കുന്ന വാക്സിെന്‍റ വില 24 ഡോളര്‍ (9.24 ഡോളര്‍) ആയും നിജപ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ ആയിരിക്കും ആവശ്യമായി വരുകയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്സിന്‍ ആന്‍റ് ഇമ്മ്യൂണൈസേഷനില്‍ (ജി.എ.വി.െഎ) ഒരു ദശലക്ഷം ഡോസ് ബുക്ക് ചെയ്തിട്ടുണ്ട്. ഒമാന് ആവശ്യമുള്ളതിെന്‍റ 20 ശതമാനമാണ് ഇത്. വാക്സിെന്‍റ കാര്യക്ഷമതയും സുരക്ഷയുമടക്കം ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഇത് വിതരണം ചെയ്യുക.

വാക്സിന്‍ വികസിപ്പിച്ചെടുക്കുന്ന മറ്റൊരു കമ്പനിയായ ആസ്ട്രസെനക്കയുടെ വാക്സിന്‍ 8.50 ലക്ഷം ഡോസ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇൗ വാക്സിന് ഇനിയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഒറ്റ ഡോസിന് 5.5 ഡോളര്‍ (2.12 റിയാല്‍) ആണ് വിലയായി നിജപ്പെടുത്തിയിട്ടുള്ളത്. റഷ്യന്‍ കോവിഡ് വാക്സിനായ സ്പുട്നിക്ക് ഫൈവ് നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയുമായും കൂടിയാലോചനകള്‍ നടന്നുവരുന്നുണ്ട്. ഏതാനും ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും. 15 ഡോളര്‍ (5.77 റിയാല്‍) ആണ് ഒറ്റ ഡോസിെന്‍റ നിരക്ക്. ചൈനീസ് കമ്പനിയുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇവരുടെ വാക്സിെന്‍റ അന്തിമ ഫലം ഒൗദ്യോഗികമായി ലഭ്യമായിട്ടില്ല. രണ്ട് ഡോസിന് 145 ഡോളര്‍(55.82 റിയാല്‍) എന്ന വിലയാണ് ഇൗ വാക്സിന്. മറ്റ് വാക്സിനുകളുടെ വില കണക്കിലെടുത്ത് ഇതില്‍ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ബുധനാഴ്ച ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് ആശ്വാസ്യകരമായ കാര്യമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എട്ടുമാസങ്ങള്‍ക്ക് ശേഷമാണ് ഒരു മരണം പോലുമില്ലാത്ത ദിനം ഉണ്ടാകുന്നത്. ഇതോടൊപ്പം പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവും ഉണ്ടായിട്ടുണ്ട്. ഇത് എല്ലാവരുടെയും വിജയമാണ്. ആരോഗ്യമന്ത്രാലയത്തിെന്‍റ പരിശ്രമങ്ങള്‍ക്ക് ഒപ്പം ജനങ്ങളുടെ അവബോധവും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലെ പ്രതിബദ്ധതയുമാണ് ഇൗ നേട്ടത്തിന് കാരണം. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയാണ് കോവിഡിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. അതിനാല്‍ മുന്‍കരുതല്‍ നടപടികളോട് ജനങ്ങള്‍ കൂടുതല്‍ പ്രതിബദ്ധത കാണിക്കണം. ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം ഭദ്രമായ നിലയിലാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വാക്സിന്‍ മറ്റ് രാജ്യങ്ങളെ പോെല മുന്‍ഗണനാ അടിസ്ഥാനത്തിലാകും നല്‍കുക. ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ പ്രൊഫഷനലുകള്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍ തുടങ്ങി വലിയ ജനക്കൂട്ടവുമായി ഇടപെടുന്നവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാകും വാക്സിന്‍ നല്‍കുക. വാക്സിന്‍ സ്വീകരിക്കുകയെന്നത് നിര്‍ബന്ധമല്ലെന്നും ഇത് സംബന്ധിച്ച്‌ ഒരു നിയമവും നിലവില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.