ജിദ്ദ: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വിസ് പുന:രാരംഭിക്കുന്നത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാവുെമന്ന് സൂചന. യാത്രാവിലക്ക് പൂര്‍ണമായും നീക്കും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രാദേശിക മാധ്യമ-ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡിനെ തുടര്‍ന്ന് രാജ്യത്തെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിദേശ യാത്രാവിലക്ക് 2021 ജനുവരി ഒന്നു മുതല്‍ നീക്കം ചെയ്യുമെന്ന് കഴിഞ്ഞ സെപ്തംബറില്‍ സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. വിലക്ക് നീക്കുന്നതിന് 30 ദിവസം മുമ്ബ് സമയപരിധി പ്രഖ്യാപിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. സൗദി വിസയുള്ള വിദേശികള്‍ക്ക് രാജ്യത്തേക്ക് വരാനും പോകാനുമുള്ള വിലക്കും ഇതേ പോലെ നീക്കുമെന്നും അറിയിപ്പുണ്ടായിരുന്നു.
കോവിഡ് പൊട്ടിപുറപ്പെട്ടതോടെ ഒമ്ബത് മാസം മുമ്ബാണ് വിദേശ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിനിടയില്‍ സെപ്തംബര്‍ 15ന് വിലക്ക് ഭാഗികമായി നീക്കം ചെയ്തുകൊണ്ടുള്ള തീരുമാനമുണ്ടായി. ഇതേ തുടര്‍ന്ന് കര, േവ്യാമ, കടല്‍ കവാടങ്ങള്‍ യാത്രക്കാര്‍ക്കായി തുറന്നിരുന്നു. എന്നാലും മിക്ക വിദേശരാജ്യങ്ങളുമായുള്ള യാത്രാവിലക്കും കോമേഴ്സ്യല്‍ വിമാനസര്‍വിസ് നിരോധനവും നിലനില്‍ക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് ജനുവരി ഒന്ന് മുതല്‍ വിലക്ക് പൂര്‍ണമായും നീക്കുമെന്നും അതിെന്‍റ അന്തിമ പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കുമെന്നും സൂചനകള്‍ പുറത്തുവരുന്നത്.