ന്യൂഡല്‍ഹി: കൊവിഡ് പോസിറ്റീവായി വിദേശത്ത് കുടുങ്ങിപ്പോയ 50 ഗവേഷകരെ തിരികെയെത്തിക്കാന്‍ പ്രത്യേക ദൗത്യത്തിലേര്‍പ്പെട്ട് ഇന്ത്യന്‍ വ്യോമസേന. ഏത് രാജ്യത്തു നിന്നാണ് ഗവേഷകരെ തിരികെയെത്തിച്ചതെന്ന് വ്യക്തമല്ല. മധേഷ്യയിലെ ഒരു രാജ്യമാണെന്നാണ് വിവരം. ശാസ്ത്രജ്ഞരെ രാജ്യത്തിന്റെ ദക്ഷിണ ഭാഗത്താണ് ഇറക്കിയത്. ഇത് എവിടെയാണെന്നും വെളിപ്പെടുത്തിയിട്ടില്ല.

‘കുടുങ്ങിപ്പോയ ശാസ്ത്രജ്ഞരെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ആ രാജ്യത്തേക്ക് പ്രത്യേക വിമാനം അയച്ചു. 19 മണിക്കൂര്‍ നീണ്ട ദൗത്യത്തിനായി ഇന്ത്യന്‍ വ്യോമസേനയിലെ സി-17 ഗ്ലോബ്മാസ്റ്റര്‍ ഹെവിലിഫ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് വ്യോമസേന ഉപയോഗിച്ചത്.’ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.