മാഡ്രിഡ് : ഫുട്ബാള്‍ ഇതിഹാസം ഡിയഗോ മറഡോണയുടെ മരണശേഷം ആദ്യമായി കളത്തിലിറങ്ങിയ അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മറന്നില്ല. ഒസാസുനക്കെതിരായ മത്സരത്തില്‍ ബാഴ്സക്കായി ഗോള്‍ നേടിയ ശേഷം ജഴ്സിയഴിച്ച്‌ മറഡോണ അര്‍ജന്‍റീനിയന്‍ ക്ലബ്ബായ നെവല്‍സ് ബോയ്സിനായി അണിഞ്ഞിരുന്ന ജഴ്സി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ആകാശത്തേക്ക് കൈകളുയര്‍ത്തിയാണ് മെസ്സി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

മറഡോണയുടെ മരണത്തിന് പിന്നാലെ അര്‍ജന്‍റീനക്കും ഫുട്ബാളിനും ഇത് ദുഖത്തിെന്‍റ ദിനമാണെന്ന് മെസി പറഞ്ഞിരുന്നു. ഞായറാഴ്ച നടന്ന മത്സരത്തില്‍ ബാഴ്സലോണ ഒസാസുനയെ എതിരില്ലാത്ത നാലുഗോളിന് തരിപ്പണമാക്കിയിരുന്നു.

മൂന്നു തോല്‍വിയില്‍ താളംതെറ്റിയ ബാഴ്സലോണയുടെ െപ്ലയിങ് ഇലവനില്‍ മെസ്സിയും ഗ്രീസ്മാനും തിരിച്ചെത്തി.മാര്‍ട്ടിന്‍ ബ്രാത്വെയ്റ്റ് (29), അെന്‍റായിന്‍ ഗ്രീസ്മാന്‍ (42), ഫിലിപ് കുടീന്യോ (57), ലയണല്‍ മെസ്സി (73) എന്നിവരാണ് ബാഴ്സക്കായി ലക്ഷ്യംകണ്ടത്. ലാലിഗയില്‍ 14 പോയന്‍റുമായി ഏഴാം സ്ഥാനത്താണ് ബാഴ്സ. റയല്‍ സൊസിഡാഡ്, അത്ലറ്റികോ മഡ്രിഡ് (23) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 17 പോയന്‍റുള്ള റയല്‍ നാലാമതാണ്.