ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ബ്ലാക്ക് ഫ്രൈഡേ ദിനത്തിലും തിരിച്ചടി. തെളിവുകളില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പെന്‍സില്‍വാനിയയിലെ കോടതി ട്രംപ് ക്യാമ്പയിനെ ശാസിച്ചു. ഇതിനുശേഷവും തിരഞ്ഞെടുപ്പ് ‘ആകെ അഴിമതിയാണ്’ എന്ന അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പ്രസിഡന്റ് ദുര്‍ബലനാണ്. ട്രംപിന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ വെള്ളിയാഴ്ചയും മൂന്നാമത് യുഎസ് സര്‍ക്യൂട്ട് കോടതി ആവശ്യപ്പെട്ടു. ഇതിനു കഴിയാഞ്ഞതോടെ പെന്‍സില്‍വാനിയയിലെ ഫലങ്ങളെ ചോദ്യം ചെയ്യുന്ന വ്യവഹാരത്തിന് പരിഹാരം കാണാനുള്ള ട്രംപ് ക്യാമ്പയിന്റെ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടു. വ്യാപക ബാലറ്റ് ക്രമക്കേടുകളുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രധാന ആരോപണം. ഇവിടെ, ബൈഡെന്‍ 80,000 ത്തിലധികം വോട്ടുകളുടെ മാര്‍ജിനാണ് നേടിയത്. ‘തിരഞ്ഞെടുപ്പിനെ അന്യായമായി വിളിക്കുന്നത് ശരിയല്ല,’ ട്രംപ് നിയമിച്ച ജഡ്ജി സ്‌റ്റെഫാനോസ് ബിബാസ് പറഞ്ഞു. ‘ചാര്‍ജുകള്‍ക്ക് നിര്‍ദ്ദിഷ്ട ആരോപണങ്ങളും തെളിവുകളും ആവശ്യമാണ്. ഇവിടെ ഒന്നും ഹാജരാക്കിയിട്ടില്ല.’
ട്രംപും സഖ്യകക്ഷികളും കോടതിമുറിക്ക് പുറത്ത് ഉന്നയിച്ച പ്രകോപനപരമായ ആരോപണങ്ങള്‍ക്ക് സാധുകരിക്കുന്ന തെളിവുകള്‍ കോടതിയില്‍ എത്തിക്കാന്‍ ട്രംപ് ക്യാമ്പയിന് കഴിഞ്ഞില്ല. പെന്‍സില്‍വാനിയയുടെ വോട്ടുകളുടെ സര്‍ട്ടിഫിക്കേഷന്‍ നിരാകരിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ ‘അഭൂതപൂര്‍വമായത്’ എന്നും മൂന്ന് ജഡ്ജികള്‍ വിശേഷിപ്പിച്ചു. ‘ദശലക്ഷക്കണക്കിന് മെയില്‍ഇന്‍ ബാലറ്റുകള്‍ ഉപേക്ഷിക്കണമെന്നു പറയുന്നത് കഠിനമാണ്, ഇത് വോട്ടര്‍മാരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും. വന്‍തോതില്‍ വിലക്കേര്‍പ്പെടുത്തുകയും എല്ലാ ഡൗണ്‍ ബാലറ്റ് മല്‍സരങ്ങളെയും അസ്വസ്ഥമാക്കുകയും ചെയ്യും,’ ജഡ്ജിമാര്‍ പറയുന്നു.
പെന്‍സില്‍വാനിയയുടേതിനു സമാനമായി ജോര്‍ജിയയിലെ തെരഞ്ഞെടുപ്പു ഫലങ്ങളെയും ട്രംപ് ആക്രമിക്കുന്നുണ്ട്. ജോര്‍ജിയയിലെ വോട്ടര്‍മാരാണ് ഇനി യുഎസ് സെനറ്റിനെ ഏത് പാര്‍ട്ടിയാണ് നിയന്ത്രിക്കുന്നതെന്ന് നിര്‍ണ്ണയിക്കുക. സംസ്ഥാനത്തിന്റെ ബാലറ്റിനെതിരായ ട്രംപിന്റെ നിരന്തരമായ ആക്രമണങ്ങള്‍, വോട്ടെണ്ണല്‍ പ്രക്രിയ എന്നിവയോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നുകഴിഞ്ഞു. തുടരെ തുടരെയുള്ള ഇത്തരം വാഗ്വാദങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ ആത്മവിശ്വാസം ഇല്ലാതാക്കുമെന്ന് ജിഒപി തന്ത്രജ്ഞരും സംസ്ഥാന നേതാക്കളും ഭയപ്പെടുന്നു. സ്വന്തം കോട്ട പോലെ കാത്തുസൂക്ഷിച്ചിരുന്ന സംസ്ഥാനം കൈയില്‍ നിന്നും നിലത്തുവീണ് ഉടഞ്ഞതിന്റെ സമ്മര്‍ദ്ദം ഇതുവരെയും റിപ്പബ്ലിക്കന്മാരെ വിട്ടൊഴിഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ ഇവിടെ അരുതാത്തത് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടാകാമെന്നു തന്നെയാണ് ട്രംപിനോട് അടുത്ത വൃത്തങ്ങളും പറയുന്നത്.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ 28 വര്‍ഷത്തിനിടെ പീച്ച് സ്‌റ്റേറ്റില്‍ വിജയിച്ച ആദ്യത്തെ ഡെമോക്രാറ്റാണ്. ഇതാണ് ജോര്‍ജിയയുടെ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ട്രംപ് ആഴ്ചകളായി സംശയം ഉന്നയിക്കുന്നത്. തന്റെ പരസ്യപ്രസ്താവനകളില്‍ അദ്ദേഹം വന്യമായ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്, സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അസാധുവാക്കാന്‍ ആവശ്യപ്പെട്ട അഭിഭാഷകരെയും സഖ്യകക്ഷികളെയും അദ്ദേഹം നിരന്തരം റീട്വീറ്റ് ചെയ്യുന്നുമുണ്ട്. കൂടാതെ സംസ്ഥാനവ്യാപകമായി നടത്തിയ ഓഡിറ്റിനെയും ചോദ്യം ചെയ്യുന്നു. ഓരോ ബാലറ്റിന്റെയും ഒപ്പ്പരിശോധന പ്രക്രിയ അര്‍ത്ഥശൂന്യമായിരുന്നുവെന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു. ജോര്‍ജിയ അതിന്റെ ഫലങ്ങള്‍ സാക്ഷ്യപ്പെടുത്തിയ ശേഷം, അതായത് ബൈഡന്റെ വിജയത്തെ സ്ഥിരീകരിച്ച ശേഷവും, ട്രംപ് ക്യാമ്പയില്‍ വീണ്ടുമൊരു ശ്രമം നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല.
ഡിസംബര്‍ 5 ന് ജോര്‍ജിയയില്‍ നടക്കാനിരിക്കുന്ന പ്രചാരണ പരിപാടിക്ക് നന്ദി പറയുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍ ട്രംപ് താങ്ക്‌സ്ഗിവിംഗ് ഡേയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ‘എല്ലായിടത്തും വഞ്ചന’ നടത്തിയെന്നാണ് ട്രംപ് അവകാശപ്പെട്ടത്. വ്യാപകമായ കള്ളവോട്ട് നടന്നുവെന്നതിന് തെളിവില്ലാതെ അവകാശപ്പെടുകയും സ്‌റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെന്‍സ്‌പെര്‍ജറെ ‘ജനങ്ങളുടെ ശത്രു’ എന്നു വിളിക്കുകയും ചെയ്തു.
ട്രംപിന്റെ വാചകകസര്‍ത്ത് ജോര്‍ജിയയുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലേക്കാണ് പോകുന്നതെന്നു റിപ്പബ്ലിക്കന്‍ തന്ത്രജ്ഞനായ ആലിസ് സ്റ്റുവാര്‍ട്ട് പറയുന്നു. സുപ്രീം കോടതിയില്‍ യാഥാസ്ഥിതിക ഭൂരിപക്ഷം നിലനിര്‍ത്തുന്നതുള്‍പ്പെടെയുള്ളവയാണ് റിപ്പബ്ലിക്കന്മാര്‍ക്ക് തിരിച്ചടിയായത്. ‘നിയമപരവും നിയമാനുസൃതവുമായ എല്ലാ വോട്ടുകളും കണക്കാക്കണമെന്ന് ഞാന്‍ കരുതുന്നു, പക്ഷേ ഈ ഘട്ടത്തില്‍, വ്യാപകമായ വോട്ട് തട്ടിപ്പ് ഉണ്ടെന്ന് അവകാശപ്പെടുമ്പോള്‍ ചില തെളിവുകള്‍ കാണേണ്ടതുണ്ട്. അദ്ദേഹം എന്താണ് സംസാരിക്കുന്നതെന്ന് നമ്മള്‍ കേള്‍ക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, അദ്ദേഹം അത് ഉപേക്ഷിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്, കാരണം ഇത് തെരഞ്ഞെടുപ്പു പ്രക്രിയയ്ക്ക് സഹായകരമല്ല,’ സ്റ്റീവാര്‍ട്ട് പറഞ്ഞു.
‘ട്രംപിനും സഖ്യകക്ഷികള്‍ക്കും ഒരു വിജയവും 38 തോല്‍വിയുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, കോടതികള്‍ക്ക് വ്യാപകമായ വഞ്ചനയുടെ തെളിവുകള്‍ നല്‍കുന്നതില്‍ അവര്‍ പരാജയപ്പെട്ടു,’ ട്രംപിന്റെ കോടതി പോരാട്ടങ്ങളെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ജോ ബൈഡന്‍ ഈ മല്‍സരത്തില്‍ വിജയിച്ചിട്ടുണ്ട്. നമ്മുടെ തിരഞ്ഞെടുപ്പ് നടത്തുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അത് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് നമ്മുടെ ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്.’
ട്രംപിന്റെ 232 സ്ഥാനങ്ങള്‍ക്കെതിരേ ബൈഡെന്‍ 306 തിരഞ്ഞെടുപ്പ് വോട്ടുകള്‍ നേടി, ഇപ്പോള്‍ 80 ദശലക്ഷത്തിലധികം വോട്ടുകള്‍ നേടിയ ആദ്യത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി. ട്രംപിനെക്കാള്‍ 6 ദശലക്ഷത്തിലധികം മാര്‍ജിന്‍ നേടി.