സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി പിഴ ശിക്ഷ വിധിച്ചു. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് മാച്ച്‌ ഫീയുടെ 20 ശതമാനം പിഴ ശിക്ഷ വിധിച്ചു. മാച്ച്‌ റഫറി ഡേവിഡ് ബൂണ്‍ ആണ് പിഴ വിധിച്ചത്. കോഹ്‌ലി പിഴവ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് പിഴ വിധിച്ചത്.

നിശ്ചിത സമയത്തിന് ഒരു ഓവര്‍ കുറച്ചാണ് ഇന്ത്യ എറിഞ്ഞത്. നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും മാച്ച്‌ ഫീയുടെ 20 ശതമാനം വരെയാണ് പിഴ ചുമത്തുക. മത്സരത്തില്‍ എക്സ്ട്രാ ഇനത്തില്‍ മാത്രം 21 റണ്‍സാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിയത്. ഇതില്‍ 12 വൈഡും ഉള്‍പ്പെടും. ഇത് നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കുന്നതില്‍ ഇന്ത്യക്ക് തടസമായി.