ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് ആര്‍ക്കൊപ്പവും, എവിടെ വേണമെങ്കിലും താമസിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി . 20-കാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റീസുമാരായ വിപിന്‍ സാംഗി, രജനീഷ് ഭട്നാഗര്‍ എന്നിവരുടെ ബെഞ്ചിന്‍റെ നിരീക്ഷണം .

താന്‍ പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും സ്വന്തം താത്പര്യ പ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നും സ്വന്തം ഇഷ്ടത്തിനാണ് വിവാഹം ചെയ്തതെന്നും പെണ്‍കുട്ടി കോടതിയോട് പറഞ്ഞു . ഇതേത്തുടര്‍ന്നാണ് പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ആഗ്രഹിക്കുന്ന ഇടത്ത്, ആഗ്രഹിക്കുന്ന വ്യക്തിക്കൊപ്പം താമസിക്കുന്നതിനു സ്വാതന്ത്ര്യമുണ്ടെന്നു കോടതി പറഞ്ഞത് .

പെണ്‍കുട്ടിയെ പോലീസ് സംരക്ഷണത്തില്‍ ഭര്‍ത്താവിന്‍റെ വീട്ടിലെത്തിക്കാനും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിയമം കൈയിലെടുക്കുന്നത് വിലക്കാനും ഡല്‍ഹി പോലീസിനു കോടതി നിര്‍ദേശം നല്‍കി. ദന്പതികളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കാനും കോടതി നിര്‍ദേശിച്ചു .