ലഡാക്ക്: ചൈനീസ് അതിര്‍ത്തിയില്‍ നിരീക്ഷണ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാന്‍ നീക്കവുമായി ഇന്ത്യ. ഇതിന്‍റെ ഭാഗമായി അമേരിക്കയില്‍നിന്ന് രണ്ടു ഡ്രോണുകള്‍ നാവികസേന വാടകയ്ക്ക് എടുത്തു.

എംക്യു 9 ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകളാണ് ഇന്ത്യ അമേരിക്കയില്‍നിന്നു താത്കാലികമായി വാങ്ങിയത്. ഇവരെ ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിക്കാനാണ് നാവികസേന ലക്ഷ്യമിടുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു വര്‍ഷത്തേക്കാണ് ഈ ഡ്രോണുകള്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. അമേരിക്കയിലെ ജനറല്‍ ആറ്റോമിക്സ് നിര്‍മിച്ച ഈ പ്രിഡേറ്റര്‍ ബി ഡ്രോണുകള്‍ നിലവില്‍ തമിഴ്നാട്ടിലെ രാജാളി നേവല്‍ എയര്‍ സ്റ്റേഷനിലാണു സൂക്ഷിച്ചിട്ടുള്ളത്.

ഈ മാസം തുടക്കത്തിലാണ് ഡ്രോണുകള്‍ ഇന്ത്യയില്‍ എത്തിച്ചത്. കഴിഞ്ഞ ആഴ്ച മുതല്‍ ഇവ മിഷനുകള്‍ക്ക് ഉപയോഗിച്ചു തുടങ്ങിയതായും നാവികസേനാ വൃത്തങ്ങള്‍ പറയുന്നു.