ന്യൂഡല്‍ഹി: പാര്‍ട്ടിക്കുള്ളില്‍ വിമത ശബ്ദം ഉയര്‍ത്തുന്നതിനിടെ വിയോജിപ്പ് പ്രകടിപ്പിച്ചവരെയും ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മൂന്ന് കമ്മിറ്റികള്‍ രൂപീകരിച്ചു. ദേശീയ സുരക്ഷ, വിദേശ കാര്യം, സാന്പത്തിക കാര്യ കമ്മിറ്റികളാണ് രൂപീകരിച്ചത്.

മൂന്ന് സമിതികളിലും മുന്‍ പ്രധാമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഉണ്ട്. ഡല്‍ഹി വിട്ട് ഗോവയിലേക്ക് പോകുന്നിന് തൊട്ടു മുന്‍പായാണ് സോണിയ പുതിയ സമിതികള്‍ക്ക് രൂപം നല്‍കിയത്.

കോണ്‍ഗ്രസിനുള്ളില്‍ അടിമുടി അഴിച്ചു പണി ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളില്‍ ശശി തരൂര്‍, ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ് എന്നിവരും പുതിയ സമിതികളില്‍ അംഗങ്ങളായിട്ടുണ്ട്. പ്രത്യേക കണ്‍വീനര്‍മാര്‍ ഉണ്ടെങ്കിലും മന്‍മോഹന്‍ സിംഗ് തന്നെയാണ് മൂന്ന് സമിതികളുടെയും അധ്യക്ഷന്‍.