കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകട അന്വേഷണം പൂര്‍ത്തിയാവാന്‍ രണ്ട് മാസം കൂടി എടുക്കും.വ്യോമയാന മന്ത്രാലയം എത്തിക്സ് കമ്മിറ്റി ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ കെ മുരളീധരന്‍ എംപിയെ അറിയിച്ചതാണ് ഇക്കാര്യം. വ്യോമയാന മന്ത്രാലയ അന്വേഷണം പൂര്‍ത്തിയാകാന്‍ ആണ് രണ്ട് മാസം കൂടി എടുക്കുന്നത്.

ഇവരുടെ അന്വേഷണത്തിന് ശേഷം മാത്രമേ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കു. ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ ദുബായില്‍ നിന്ന് 190 പേരുമായി എത്തിയ എയര്‍ഇന്ത്യ വിമാനം ലാന്‍ഡിംഗിനിടെ 35 അടി താഴ്ചയിലേക്ക് വീണത്. സംഭവ ദിവസം രണ്ടു വൈമാനികരടക്കം 18 പേരാണ് മരിച്ചത്. പിന്നീട് ചികിത്സയില്‍ കഴിയുന്നതിനിടെ മൂന്നു പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ 21 ആയി.