കല്‍പ്പറ്റ: സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ യുവതിയോട് സംസാരിച്ചുവെന്ന കേസില്‍ നടന്‍ വിനായകന് ജാമ്യം. വയനാട് കല്‍പ്പറ്റ മജിസ്‌ട്രേറ്റ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ വിനായകന്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നാണ് ആരോപണം.

കേസില്‍ വിനായകന്‍ നേരിട്ട് കോടതിയില്‍ ഹാജരായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് വിനായകന്‍ കേസിനാസ്പദമായ വിധത്തില്‍ സംസാരിച്ചത്. യുവതി ഒരു പരിപാടിയിലേക്ക് ക്ഷണിക്കുന്നതിനാണ് വിനായകനെ വിളിച്ചത്.

കേസില്‍ സൈബബര്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് കല്‍പ്പറ്റ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജാമ്യം ലഭിക്കാനായി വിനായകന്‍ നേരിട്ട് ഹാജരായി. കേസിന്‍െ്‌റ വിചാരണ ഉടന്‍ ആരംഭിക്കും.