ഡല്‍ഹി: പുല്‍വാമ സംഭവത്തില്‍ പ്രതിപക്ഷം മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ ചോദ്യംചെയ്ത് ശശി തരൂര്‍ എം.പി. എന്തിനൊക്കെയാണ് മാപ്പ് പറയേണ്ടതെന്ന് താന്‍ ആലോചിക്കുകയായിരുന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘എന്തിനൊക്കെയാണ് ഞങ്ങള്‍ മാപ്പ് പറയേണ്ടതെന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സര്‍ക്കാര്‍ നമ്മുടെ സൈനികരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതിനോ? ദേശീയ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കാതെ രാജ്യത്തിെന്‍റ കൊടിക്കീഴില്‍ അണിനിരന്നതിനോ? നമ്മുടെ രക്തസാക്ഷികളുടെ കുടുംബത്തിന് അനുശോചനം അറിയിച്ചതിനോ?-അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു.

വെള്ളിയാഴ്ച കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, പാകിസ്ഥാന്‍ മന്ത്രിയുടെ അവകാശവാദത്തെ പരാമര്‍ശിച്ച്‌ പുല്‍വാമയില്‍ പ്രതിപക്ഷം മാപ്പ് പറയണമെന്ന് ആവശ്യെപ്പട്ടിരുന്നു. പുല്‍വാമ ആക്രമണത്തിന് ഉത്തരവാദി തെന്‍റ രാജ്യമാണെന്നായിരുന്നു പാക് മന്ത്രി പറഞ്ഞത്. ‘പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് സമ്മതിച്ചിട്ടുണ്ട്. അന്ന് ഗൂഢാലോചന സിദ്ധാന്തങ്ങളെക്കുറിച്ച്‌ സംസാരിച്ച കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയണം’ -ജാവദേക്കര്‍ ട്വീറ്റ് ചെയ്തു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തരൂര്‍.

പുല്‍വാമയില്‍ ചാവേര്‍ സംഘത്തിെന്‍റ കാര്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.