തൃശൂര്‍ : കോവിഡ് വ്യാപനം സൂപ്പര്‍ സ്പ്രെഡിന്‍റെ വക്കിലെത്തിയ സാഹചര്യത്തില്‍ ഒക്ടോബര്‍ മൂന്നു മുതല്‍ 31 വരെ സംസ്ഥാനത്തു പ്രഖ്യാപിച്ച നിരേധനാജ്ഞ തൃശൂര്‍ ജില്ലയില്‍ 15 ദിവസത്തേക്കുകൂടി നീട്ടി .

പൊതുസ്ഥലത്ത് അഞ്ചുപേരില്‍ കൂടുതല്‍ സ്വമേധയാ കൂടിച്ചേരുന്നതിനു നിരോധനം ഉണ്ടായിരിക്കും. മറ്റു വ്യക്തികളുമായി ഇടപഴകുമ്പോള്‍ സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസേഷന്‍ എന്നീ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. നവംബര്‍ ഒന്നു മുതല്‍ 15 വരെയാണു കളക്ടറുടെ ഉത്തരവുപ്രകാരമുള്ള നിരോധനാജ്ഞ ബാധകമായിരിക്കുക. വിവാഹ ചടങ്ങുകളില്‍ പരമാവധി 30 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം. സര്‍ക്കാര്‍ പരിപാടികള്‍, മതചടങ്ങുകള്‍, പ്രാര്‍ഥനകള്‍, രാഷ്ട്രീയ, സമൂഹിക, സാംസ്കാരിക പരിപാടികള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ക്കു പങ്കെടുക്കാം.

ചന്തകള്‍, പൊതുഗതാഗതം, ഓഫീസ്, കടകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷകള്‍, റിക്രൂട്ട്മെന്‍റുകള്‍, വ്യവസായങ്ങള്‍ എന്നിവയിലെല്ലാം കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം.

ഉത്തരവു ജില്ലാ പോലീസ് മേധാവികള്‍ നടപ്പിലാക്കേണ്ടതാണെന്നും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ അവരുടെ അധികാര പരിധികളില്‍ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു .

പൊതുചന്തകള്‍ അണുവിമുക്തമാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ടവര്‍ക്കും മറ്റ് അവശ്യ സര്‍വീസുകളില്‍പ്പെട്ടവര്‍ക്കും നിയന്ത്രണം ബാധകമല്ല .