കണ്ണൂര്‍‌: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെക്കുറിച്ച്‌ ആറു മാസം മുന്‍പ് സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് നല്കിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറാതെ ഓഫീസിലെ വിശ്വസ്തനായ മലബാര്‍ സ്വദേശി മുക്കി.

സ്വര്‍ണക്കടത്ത് സംഭവുമായി ബന്ധപ്പെട്ടു പ്രതിപക്ഷം ഇയാള്‍ക്കെതിരേയും ആരോപണം ഉന്നയിച്ചിരുന്നു. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറാത്ത സംഭവത്തെക്കുറിച്ചു സിപിഎം അന്വേഷണം തുടങ്ങിയിട്ടുണ്ട്. വടകര സ്വദേശികളായ രണ്ടുപേര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നത് എന്നതും സിപിഎമ്മില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരാള്‍ സംസ്ഥാനത്തെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് ആഭ്യന്തരവകുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടത്തുന്നതായും ആരോപണമുണ്ട്. ആഭ്യന്തരവകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ടും അഴിമതി ആരോപണങ്ങള്‍ വടകര സ്വദേശികള്‍ക്കെതിരേ ഉയരുന്നുണ്ട്.