തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ്‌ സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തത്ത്വത്തില്‍ തീരുമാനമായതായി വിവരം. ഇനിയും അടഞ്ഞുകിടന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെ ഉള്‍പ്പെടെ ബാധിക്കുമെന്ന വിലയിരുത്തലിന്‍െറ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. നവംബര്‍ അഞ്ചിന് തദ്ദേശ തെരഞ്ഞെടുപ്പിന് വിജ്ഞാപനമിറങ്ങിയേക്കും. നവംബര്‍ രണ്ടിനുമുമ്പ്‌ തുറക്കാനാണ് ധാരണയാകുന്നത്.

മറ്റു പല സംസ്ഥാനങ്ങളിലും ബാര്‍ തുറന്നെങ്കിലും മുഖ്യമന്ത്രിയുടെ എതിര്‍പ്പ് മൂലമാണ് കേരളത്തില്‍ തുറക്കാതിരുന്നത്. എന്നാല്‍, ഉടന്‍ തുറക്കാന്‍ മുഖ്യമന്ത്രിക്കുമേലും രാഷ്ട്രീയ സമ്മര്‍ദമുണ്ടായതായാണ് വിവരം. വിജ്ഞാപനമായാല്‍ ഡിസംബര്‍ അവസാനമേ തുറക്കാനാകൂ. ഇതു കണക്കുകൂട്ടിയാണ് നവംബര്‍ രണ്ടിനുമുമ്പ്‌ തുറക്കാനാണ് ധാരണയാകുന്നത്. ആറു മാസത്തിലേറെയായി അടച്ചിട്ടതിനാല്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്നാണ് ബാര്‍ ഉടമകളുടെ വാദം. തുറക്കുമെന്ന കണക്കുകൂട്ടലില്‍ ബാറുകളും ഒരുക്കം തുടങ്ങി.

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എക്സൈസ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ഒരു മേശക്ക് ഇരുവശവും അകലം പാലിച്ച്‌ രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. ഭക്ഷണം പങ്കുെവക്കാന്‍ അനുവദിക്കില്ല.

വെയ്റ്റര്‍മാര്‍ മാസ്ക്കും ൈകയുറയും ധരിക്കണം. ഗ്ലാസുകള്‍ ഉള്‍പ്പെടെ വസ്തുക്കള്‍ സാനിൈറ്റസ് ചെയ്യണം തുടങ്ങിയ നിബന്ധനകളുണ്ടാകും. തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിടുന്നതിനാല്‍ പാര്‍ട്ടികളില്‍നിന്ന് കാര്യമായ പ്രതിഷേധമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍