വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുമെന്നും 49 സംസ്ഥാനങ്ങളില്‍ അപ്രതീക്ഷത വര്‍ധനയാകും ഉണ്ടാകാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ട്. ഫിലാഡല്‍ഫിയയിലുള്ള കുട്ടികളുടെ ആശുപത്രിയിലെ പോളിസി ലാബാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

താപനില കുറയുന്നത് തുടരുന്നതിനാല്‍ വടക്കുകിഴക്കന്‍ മേഖലയില്‍ ഉയര്‍ന്ന രോഗ വ്യാപനമുണ്ടാകുമെന്ന് ഗവേഷകര്‍ പ്രവചിക്കുന്നു.ലോകത്ത് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യമാണ് അമേരിക്ക.

അതേസമയം പോളിസി ലാബിന്‍റെ പ്രവചനം സംബന്ധിച്ച്‌ ഒൗദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ വന്നില്ല.