കോട്ടയം: ജില്ലയില്‍ കോവിഡ് അധികരിക്കുന്നു . ഇന്ന് 594 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 590 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രോഗം ബാധിച്ചവരില്‍ 290 പുരുഷന്‍മാരും 224 സ്ത്രീകളും 80 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കോട്ടയം നഗരസഭാ പരിധിയിലും ഈരാറ്റുപേട്ടയിലുമാണ് കോവിഡ് വ്യാപനം രൂക്ഷം. കോട്ടയം നഗരത്തില്‍ ഇന്ന് 41 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഈരാറ്റുപേട്ടയില്‍ 40 പേര്‍‌ക്ക് കോവിഡ് സ്ഥിരീകരിച്ചു.1020 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 22326 പേര്‍ കോവിഡ് ബാധിതരായി. 15327 പേര്‍ രോഗമുക്തി നേടി.നിലവില്‍ 6964 പേരാണ് ചികിത്സയിലുള്ളത്