തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസും, എന്‍ഫോഴ്‌മെന്റും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആണ് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസില്‍ തനിക്ക് പങ്കില്ലെന്നും, തന്നെ ജയിലിലടക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ശ്രമമാണ് നടക്കുന്നതെന്നും ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണത്തിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുക ആണെന്നാണ് ശിവശങ്കറിന്റെ വാദം.

അതേസമയം, ശിവശങ്കറിന് ജാമ്യം നല്‍കുന്നതിനെ കസ്റ്റംസും, എന്‍ഫോഴ്‌മെന്റും ശക്തമായി എതിര്‍ത്തിട്ടുണ്ട്. ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വാദം. ശിവശങ്കറിന് എതിരെയുള്ള തെളിവുകള്‍ എന്‍ഫോഴ്‌മെന്റ് കോടതിയ്ക്ക് കൈമാറിയിരുന്നു. ഇതുകൂടി പരിഗണിച്ചാകും ജാമ്യാപേക്ഷയില്‍ വിധി പറയുക.