മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിെന്‍റ മരണത്തില്‍ മയക്കുമരുന്ന് മാഫിയയുടെ പങ്ക് അന്വേഷിക്കുന്ന സംഘം നടി ദീപിക പദുക്കോണിെന്‍റ മാനേജര്‍ കരിഷ്മ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ ഹാഷിഷ് പിടിച്ചെടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കരിഷ്മയെ കഴിഞ്ഞ മാസവും എന്‍.സി.ബി സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ വെര്‍സോവയിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. രഹസ്യവിവരത്തിെന്‍റ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും എന്‍.സി.ബി സംഘം വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ എന്‍.സി.ബി ചോദ്യം ചെയ്തിരുന്നു. ഇതുവരെ അന്വേഷണവുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ സുശാന്തിെന്‍റ കാമുകി റിയ ചക്രബര്‍ത്തി ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.