ചെന്നൈ: വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിമുഴക്കുകയുണ്ടായ ആള്‍ ക്ഷമ ചോദിച്ചിരിക്കുകയാണ്. ഐബിസി തമിഴ് ചാനലിന്‍റെ ഇ മെയിലിലേക്കാണ് ക്ഷമ ചോദിച്ച്‌ ഓഡിയോ സന്ദേശം എത്തിയത്. വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ശ്രീലങ്കന്‍ സ്വദേശിയെന്ന് തമിഴ്നാട് ക്രൈംബ്രാഞ്ച് തിരിച്ചറിയുകയുണ്ടായിരുന്നു. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ ഇയാളെ പിടികൂടാന്‍ ശ്രമം നടന്നുകൊണ്ടിരിക്കവെയാണ് ക്ഷമ ചോദിച്ച്‌ ഓഡിയോ സന്ദേശം എത്തുന്നത്.

വിജയ് സേതുപതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള ഭീഷണി സന്ദേശം വന്നത്. വിജയ് സേതുപതി നല്‍കിയ പരാതിയില്‍, വിലാസം കേന്ദ്രീകരിച്ച്‌ തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്തിയയാളെ തിരിച്ചറിയുകയുണ്ടായത്. ഭീഷണി മുഴക്കിയത് ശ്രീലങ്കന്‍ സ്വദേശിയാണെന്നും വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചതെന്നും തമിഴ്നാട് ക്രൈംബ്രാഞ്ച് അറിയിക്കുകയുണ്ടായിരുന്നു. ആളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.