മാഡിഡ്ര്: കോവിഡിെന്‍റ രണ്ടാം വ്യാപനം തടയുന്നതിനായി സ്പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കാനറി ദ്വീപുകള്‍ ഒഴികെ മറ്റെല്ലാം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ ബാധകമാണ്.

മെയ് ആദ്യവാരം വരെ അടിയന്തരാവസ്ഥ തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സ്ഥിതഗതി കൂടുതല്‍ രൂക്ഷമാകുകയാണ് അതിനാലാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷമായിരുന്നു പ്രഖ്യാപനം.

കോവിഡിനെ പ്രതിരോധിക്കാന്‍ കര്‍ഫ്യു ഏര്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 10 ലക്ഷത്തിലേറെ പേര്‍ക്ക് സ്പെയിനില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 34,752 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു.