ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ് ആശുപത്രി വിട്ടു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ അദ്ദേഹം ചികിത്സക്ക് ശേഷം ആശുപത്രിവിട്ടതായി സുഹൃത്തും മുന്‍ ഇന്ത്യന്‍ താരവുമായ ചേതന്‍ശര്‍മയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

തന്നെ ചികിത്സിച്ച കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ ഡോ. അതുല്‍ മാത്തൂറിന്‍റെ കൂടെ കപില്‍ നില്‍ക്കുന്ന ചിത്രവും ചേതന്‍ ശര്‍മ ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഓഖ്‌ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച 61കാരനായ കപിലിനെ ഉടന്‍ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു.