കോഴിക്കോട്: വീട് പൊളിച്ചു നീക്കാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ.എം. ഷാജി എംഎല്‍എ. നഗരസഭയില്‍ അന്വേഷിച്ചപ്പോഴും വിവരം കിട്ടിയില്ല. വീട് പൊളിക്കുന്നത് തമാശയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിട നിര്‍മാണചട്ടം താന്‍ ലംഘിച്ചിട്ടില്ല. വീട് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഇപ്പോഴത്തെ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

ഷാജിയുടെ വീട്ട് പൊളിച്ചു മാറ്റാന്‍ കോഴിക്കോട് നഗരസഭായാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്ലാനിലെ അനുമതിയേക്കാള്‍ വിസ്തീര്‍ണം കൂടി വീട് നിര്‍മിച്ചതിനാലാണ് നടപടി. വ്യാഴാഴ്ച കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥര്‍ എംഎല്ഞഎയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) നിര്‍ദേശപ്രകാരമാണ് എംഎല്‍എയുടെ വീടും സ്ഥലവും അളന്നുതിട്ടപ്പെടുത്തിയത്.

പരിശോധന നടക്കുമ്പോള്‍ എംഎല്‍എ വീട്ടിലുണ്ടായിരുന്നില്ല.അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച്‌ അനുവദിക്കുന്നതിന് ഷാജി കോഴ വാങ്ങിയെന്ന പരാതിയില്‍ ഇഡി അന്വേഷണം തുടങ്ങിയിരുന്നു.ഇതിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന.

2014ല്‍ ഷാജിക്ക് 25 ലക്ഷം കൈമാറിയെന്ന കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പത്മനാഭന്‍റെ പരാതിയിലാണ് അന്വേഷണം.