കൊച്ചി: ശബരിമലയില്‍ മണ്ഡല മകരവിളക്ക് സീസണിലെത്തുന്ന ഭക്തര്‍ക്കു കോവിഡ് സാഹചര്യം മൂലം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി തിരുത്തല്‍ വരുത്തി. ഭക്തര്‍ക്കു നിലയ്ക്കലില്‍ വിരിവയ്ക്കാന്‍ അനുമതി നല്‍കണം. 15 സീറ്റുകള്‍ വരെയുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് തീര്‍ത്ഥാടകരുമായി പോകാനും അനുവദിക്കണമെന്നു കോടതി നിര്‍ദേശിച്ചു.കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പാക്കാന്‍ സര്‍ക്കാരിനു നടപടികള്‍ സ്വീകരിക്കാം. ഇതു ഭക്തര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നു ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

അതേസമയം, ശബരിമലയില്‍ തുലാമാസ പൂജകള്‍ക്ക് നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിച്ചത് വിജയമെന്ന് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. മണ്ഡല മകര വിളക്ക് കാലത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് തീര്‍ത്ഥാടകരെ തുലാമാസ പൂജകള്‍ക്ക് പ്രവേശിപ്പിച്ചത്. പരീക്ഷണം വിജയിച്ചതോടെ അടുത്ത് തീര്‍ത്ഥാടന കാലം കാര്യക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.