ന്യൂഡല്‍ഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്ന തുകയുടെ പരിധി കൂട്ടി . നിലവിലുള്ള പരിധിയുടെ പത്ത് ശതമാനമാണ് ഉയര്‍ത്തിയിരിക്കുന്നത് . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശിപാര്‍ശ അംഗീകരിച്ച്‌ കേന്ദ്ര സര്‍ക്കാരാണ് പരിധി വര്‍ധിപ്പിച്ചത് .

ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് 77 ലക്ഷം രൂപ വരെ ചെലവഴിക്കാം. നേരത്തെ പരിധി 70 ലക്ഷമായിരുന്നു. ചെറിയ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്ന തുക 54 ലക്ഷത്തില്‍നിന്ന് 59 ലക്ഷമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലെ പരിധി 28 ലക്ഷത്തില്‍ നിന്നു 30.8 ലക്ഷമാക്കിയാണ് വര്‍ധിപ്പിച്ചത്. പ്രചാരണ ചെലവ് പരിധി 20 ലക്ഷമാക്കി നിജപ്പെടുത്തിയിരുന്ന സംസ്ഥാനങ്ങളില്‍ അത് 22 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു .

കോവിഡ് മഹാമാരി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനു ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനായാണ് ചെലവ് പരിധി ഉയര്‍ത്തണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നത്