തിരുവനന്തപുരം: ഇന്നലെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ കോടതി തീരുമാനം വരുന്നത് വരെയും ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നേക്കും. 23 വരെ അറസ്റ്റ് തടഞ്ഞ സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയും കുറവാണ്.

നിലവില്‍ വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലാണ് ശിവശങ്കര്‍. ഇതിനിടെ, തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളജിലേക്ക് ചികിത്സ മാറ്റാനുള്ള സാധ്യതയും തേടുന്നുണ്ട്.