ബയേണ്‍: ജര്‍മ്മന്‍ ലീഗ് പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിച്ചിന് തകര്‍പ്പന്‍ ജയം. മറ്റ്മത്സരങ്ങളില്‍ ബൊറോസിയ ഡോട്ട്മുണ്ടും ലെവര്‍കുസെനും ലീപ്‌സെഗും സ്റ്റുട്ടഗാട്ടും മുന്നേറി. നാലാം മത്സരത്തില്‍ വെര്‍ഡര്‍ ഫ്രീബര്‍ഗുമായി സമനിലയില്‍ പിരിഞ്ഞു.
ലീഗ് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ചിനായി സൂപ്പര്‍ താരങ്ങളായ ലെവന്‍ഡോവ്‌സ്‌കിയും മുള്ളറും നേടിയ ഇരട്ട ഗോളുകളാണ് ആവേശജയം നല്‍കിയത്. അര്‍മീനിയക്കെതിരെയാണ് ബയേണ്‍ തകര്‍പ്പന്‍ ജയം ജയം നേടിയത്. കളിയുടെ ആദ്യ മിനിറ്റില്‍ മുള്ളറാണ് ഗോളടിക്ക് തുടക്കമിട്ടത്. 8-ാം മിനിറ്റിലും 51-ാം മിനിറ്റിലും മുള്ളര്‍ ഗോളുകൾ നേടി. ആദ്യ പകുതിയില്‍ 25-ാം മിനിറ്റിലും 46-ാം മിനിറ്റിലും ലെവന്‍ഡോവ്‌സ്‌കിയും ഗോളടിച്ചു.
രണ്ടാം മത്സരത്തില്‍ ഡോട്ട്മുണ്ട് എതിരില്ലാത്ത ഒറ്റ ഗോളിനാണ് ഹോഫെന്‍ഹീമിനെ തോല്‍പ്പിച്ചത്. മാര്‍കോ റിയസാണ് 75-ാം മിനിറ്റില്‍ ഗോള്‍ നേടിയത്. ലെവര്‍കൂസന്‍ മെയിന്‍സിനെയാണ് തോല്‍പ്പിച്ചത്. എതിരില്ലാത്ത ഒറ്റ ഗോളിനായിരുന്നു ജയം. അലാറിയോയാണ് 30-ാം മിനിറ്റില്‍ ഗോള്‍ നേടിയത്. ലീപ്‌സിഗ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഔഗസ്ബര്‍ഡഗിനെ അടിയറവ് പറയിച്ചത്. ആഞ്ചലീനോയും പോള്‍സണുമാണ് ഗോളടിച്ചത്.
അഞ്ചാം മത്സരത്തില്‍ സ്റ്റട്ട്ഹട്ട് 2-0ന് ഹെര്‍ത്തയെ തോല്‍പ്പിച്ചപ്പോള്‍ വെര്‍ഡര്‍ ഫ്രീബര്‍ഗ് മത്സരവും വൂള്‍സ്ബര്‍ഗ് മോണ്‍ഷെന്‍ഗ്ലാഡ്ബാഷ് മത്സരവും 1-1ന് സമനിലയില്‍ പിരിഞ്ഞു.