രവി പൂജാരിയുടെ അനുയായിയെ നഗരത്തില്‍ വെടിവച്ചുകൊന്ന സംഭവത്തില്‍ 4 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ബെംഗളൂരു നഗരത്തിലെ ബാറുടമയായ മനീഷ് ഷെട്ടിയെ ബാറിന് മുന്നില്‍ വച്ച്‌ വെടിവച്ചു കൊന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍്റെ നിഗമനം.

വ്യാഴാഴ്ച രാത്രി ഒമ്പതോടെ ബൈക്കിലെത്തിയ അക്രമികള്‍ ബാറിന് പുറത്തിറങ്ങിയ മനീഷിനെ ആയുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിച്ചശേഷം വെടിവെക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
ഹെല്‍മറ്റ് ധരിച്ചാണ് അക്രമിസംഘം എത്തിയത്. ഇതിനാല്‍ മുഖം വ്യക്തമായില്ലെന്ന് പബ് ജീവനക്കാര്‍ പൊലീസില്‍ മൊഴി നല്‍കി. മാരകായുധം ഉപയോഗിച്ച്‌ ആദ്യം മനീഷി‍െന്‍റ തലയില്‍ വെട്ടിപ്പരിക്കേല്‍പിച്ച ശേഷമാണ് നിറയൊഴിച്ചത്.