വാഷിങ്ടൻ ഡിസി ∙ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രിം കോടതി ജഡ്ജിയായി നോമിനേറ്റ് ചെയ്ത എമി കോണി ബാരറ്റിന്റെ സെനറ്റ് ജുഡീഷറി കമ്മറ്റിയുടെ ഹിയറിങ് പൂർത്തിയായി.

ഒക്ടോബർ 12, 13, 14, 15 തീയതികളിലായി ജുഡീഷ്യറി കമ്മറ്റിയിലെ റിപ്പബ്ലിക്കൻ സെനറ്റർമാരും, ഡമോക്രാറ്റിക് സെനറ്റർമാരും മാറിമാറി ചോദ്യങ്ങൾ ചോദിച്ചപ്പോഴും നിർഭയമായി അതിനെ നേരിട്ടത് ഇരുപക്ഷക്കാരെയും അദ്ഭുതപ്പെടുത്തി. സുപ്രിം കോടതിയുടെ മുന്നിൽ തീരുമാനമാകാതെ നിലനിൽക്കുന്ന ഒബാമ കെയർ, ഗർഭചഛിദ്രം, ഇമിഗ്രേഷൻ തുടങ്ങിയ നിരവധി വിഷയങ്ങളിൽ നിലവിലുള്ള ഭരണഘടനാടിസ്ഥാനത്തിൽ തീരുമാനമുണ്ടാകുമെന്നും, അതിൽ തന്റെ വ്യക്തിപര താല്പര്യങ്ങൾ ഒരിക്കലും പ്രതിഫിലിക്കുകയോ, സ്വാധീനം ചെലുത്തുകയോ ഇല്ലെന്ന് ഏമി വ്യക്തമാക്കി.

>എമിയോടുള്ള എതിർപ്പിനേക്കാൾ പ്രസിഡന്റ് ട്രംപിന്റെ നോമിനിയായതിലുള്ള എതിർപ്പാണ് ഡമോക്രാറ്റിക് പാർട്ടി സെനറ്റർമാരെ പലപ്പോഴും പ്രകോപിപ്പിച്ചത്. ജുഡീഷ്യറി കമ്മിറ്റിയുടെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഡമോക്രാറ്റിക് പാർട്ടി സെനറ്റർ അവസാനദിവസം കൊണ്ടുവന്ന പ്രമേയം കമ്മറ്റി വോട്ടിനിട്ട് തള്ളുകയായിരുന്നു. 22 അംഗ ജുഡീഷ്യറി കമ്മിറ്റിയിൽ 12 റിപ്പബ്ലിക്കനും, 10 ഡമോക്രാറ്റുകളുമാണ്. പത്തു ഡമോക്രാറ്റുകളും ബഹിഷ്ക്കരിച്ചാലും ഒക്ടോബർ 22ന് ജുഡീഷ്യറി കമ്മറ്റി ഏമിയുടെ നോമിനേഷൻ അംഗീകരിച്ച് സെനറ്റിന്റെ അവസാന തീരുമാനത്തിനായി സമർപ്പിക്കും. 53 അംഗങ്ങളുടെ പിൻബലമുള്ള റിപ്പബ്ലിക്കൻ പാർട്ടി ഇവരുടെ നോമിനേഷൻ അംഗീകരിക്കുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ 23നാണ് സെനറ്റ് വോട്ടെടുപ്പ്.

ഏമിയുടെ നോമിനേഷൻ അംഗീകരിച്ചാൽ അതു നവംബർ 3ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന് ഡമോക്രാറ്റുകൾ ഭയപ്പെടുന്നു. എമിയുടെ ജുഡീഷ്യറിയിലെ ക്ലീൻ ഇമേജിൽ അമേരിക്കൻ ജനത അഭിമാനിക്കുന്നുണ്ട്. ആജിവനാന്തം തുടരാവുന്നതാണ് സുപ്രിം കോടതി ജഡ്ജി സ്ഥാനം.