ന്യൂഡല്‍ഹി: മാസ്ക് ധരിക്കാതെ വിമാന യാത്ര ചെയ്യുന്നവര്‍ യാത്രാ വിലക്ക് നേരിടേണ്ടി വരും. മാസ്ക് ധരിക്കാതെ വിമാനത്തില്‍ ഇരിക്കുന്ന യാത്രക്കാരനെതിരേ വിമാനത്തിലെ ജീവനക്കാര്‍ക്ക് തന്നെ നടപടിയെടുക്കാവുന്നതാണ്. മോശമായി പെരുമാറുന്ന യാത്രക്കാരന് ഒരു വിമാനക്കന്പനി യാത്രാവിലക്ക് (നോ ഫ്ളൈ ലിസ്റ്റ്) ഏര്‍പ്പെടുത്തിയാല്‍ സാധാരണ ഗതിയില്‍ മറ്റു വിമാനക്കന്പനികളും ഇതു തുടരുന്നതാണ് പതിവ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനത്തില്‍ നിര്‍ത്തിവച്ചിരുന്ന ഭക്ഷണ വിതരണം വീണ്ടും ആരംഭിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കി. മുന്‍കൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണവും പാനീയങ്ങളും വിമാനത്തിനുളളില്‍ വിതരണം ചെയ്യാന്‍ ആഭ്യന്തര വിമാന കന്പനികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസ് മെയ് 25നാണ് പുനരാരംഭിച്ചത്. എന്നാല്‍ വിമാനത്തിനുളളില്‍ ഭക്ഷണ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നില്ല.

യാത്രയുടെ ദൈര്‍ഘ്യം അനുസരിച്ച്‌ മുന്‍കൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണവും പാനീയങ്ങളും ആഭ്യന്തര വിമാന സര്‍വീസില്‍ വിതരണം ചെയ്യാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്. രാജ്യാന്തര വിമാന സര്‍വീസുകളില്‍ ചൂടുളള ഭക്ഷണം വിതരണത്തിന് ഒരുക്കാനാണ് നിര്‍ദേശം. നിയന്ത്രിതമായ അളവില്‍ പാനീയങ്ങള്‍ നല്‍കാനും അനുമതിയുണ്ട്.

ഒറ്റ തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ട്രേകള്‍, പ്ലേറ്റുകള്‍ എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ഓരോ തവണ ഭക്ഷണം വിതരണം ചെയ്യുന്പോഴും ജീവനക്കാര്‍ ഗ്ലൗസ് നിര്‍ബന്ധമായി ധരിച്ചിരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. വിനോദത്തിന് യാത്രക്കാര്‍ക്ക് അണുവിമുക്തമാക്കിയ ഹെഡ്ഫോണുകളോ ഒറ്റ തവണത്തെ ഉപയോഗത്തിന് ശേഷം നശിപ്പിക്കാവുന്ന ഇയര്‍ ഫോണുകളോ നല്‍കണം.