തിരുവോണനാളിൽ തിരുവാതിരയില്ല
പൂക്കളമില്ലിന്നു പൂക്കളുമില്ല
അണിഞ്ഞൊരുങ്ങിയ തിരുമുറ്റവുമില്ല
പ്രളയതാണ്ഡവമാടിയയെൻ നാട്ടിലിന്നും

                                                                     തിരു……

ആരവങ്ങളില്ല ആർപ്പുവിളികളില്ല
എവിടെയും തേങ്ങലുകൾ മാത്രം
എവിടെയും തേങ്ങലുകൾ മാത്രം
ഒരു ജന്മംകൊണ്ടുപടുത്തുയർത്തിയ
സ്വപ്‌നങ്ങളും സൗധങ്ങളും
തകർന്നടിഞ്ഞ നൊമ്പരത്തിൽ
വെന്തുരുകും മനുഷ്യന്റെ  തേങ്ങലുകൾമാത്രം
ഇന്നീ തേങ്ങലുകൾമാത്രം
തിരു……

ഉറ്റവരെയും സ്വന്തമെന്നുകരുതിയതൊക്കെയും
നഷ്ടമായ നിസഹായരാം മനുഷ്യരിന്നു
ഒരിറ്റ് ദാഹജലത്തിനായി കൊതിച്ചീടുന്നു
ഒരിറ്റ് ശുദ്ധജലത്തിനായി കൊതിച്ചീടുന്നു
തിരു……

ഭയന്നവിറച്ചുകരയും കുഞ്ഞുങ്ങൾക്കാ
ശ്വാസംനൽകും അച്ഛനുമമ്മയും
കാലയവനികക്കുള്ളിൽ മറഞ്ഞു
പ്രളയതാണ്ഡവത്തിൽ പൊയ്‌പ്പോയിമറഞ്ഞു.
തിരു……