എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയെയും കമ്യൂണിസ്റ്റ് നേതാക്കളെയും അയോധ്യയിലെ ഭൂമി പൂജക്ക് ക്ഷണിച്ച്‌ ബിജെപി നേതാവ്. തെലങ്കാനയിലെ ബിജെപി വക്താവ് കൃഷ്ണസാഗര്‍ റാവു ആണ് ക്ഷണിച്ചത്. ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് അവര്‍ക്ക് മതേതരത്വവും സഹിഷ്ണുതയും പ്രകടിപ്പിക്കാമെന്നും കൃഷ്ണസാഗര്‍ പറഞ്ഞു.

‘ഇടത് നേതാക്കളും ഉവൈസിയും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനെതിരെ ഉയര്‍ത്തുന്ന വാദങ്ങള്‍ നിസ്സാരമാണ്. അവരുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പോലും പറയേണ്ടതില്ല. ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആ സ്വാതന്ത്ര്യമുണ്ട്’- എന്നാണ് കൃഷ്ണസാഗര്‍ റാവു പറയുന്നത്.