ദോഹ: കോവിഡ് പ്രതിസന്ധിയില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ക്ക് തിരിച്ചെത്താനുള്ള അനുമതി ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കിയെങ്കിലും അന്താരാഷ്ട്ര വിമാനവിലക്ക് ആഗസ്റ്റ് 31 വരെ ഇന്ത്യ നീട്ടിയത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും. വിദേശത്ത് കുടുങ്ങിയവരുടെ വിസാകാലാവധി തീരാറായ സമയമാണിപ്പോള്‍. നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് മടങ്ങാന്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറുമായി ഉഭയകക്ഷി കരാര്‍ ഉണ്ടാക്കണം. അല്ലെങ്കില്‍ അതത് സ്ഥാപനങ്ങളോ വ്യക്തികളോ മറ്റോ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പാടാക്കണം.

കോവിഡ്സാഹചര്യത്തില്‍ വിസാകാലാവധി ഇനത്തിലടക്കം വിദേശരാജ്യങ്ങള്‍ നല്‍കിയ ഇളവുകള്‍ ഇനി കിട്ടാനുള്ള സാധ്യതയും ഇതോടെ അടയുകയാണ്. അതേസമയം പ്രവാസിമടക്കത്തിനുള്ള റീ എന്‍ട്രി പെര്‍മിറ്റിന് ഖത്തര്‍ അപേക്ഷ സ്വീകരിക്കല്‍ തുടങ്ങി. രാജ്യത്തേക്ക് മടങ്ങി വരാനാഗ്രഹിക്കുന്നവര്‍ക്ക് https://portal.www.gov.qa/wps/portal/qsports/home എന്ന ലിങ്ക് വഴി ‘എക്സപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ്’ ലഭിക്കാനുള്ള സംവിധാനം ഇന്നലെ മുതല്‍ നിലവില്‍ വന്നു. പ്രവാസികള്‍ക്ക് മടങ്ങിയെത്താനുള്ള താല്‍ക്കാലിക സംവിധാനമാണിത്.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ വ്യക്തികളോ കമ്ബനികളോ ആയ തൊഴിലുടമകള്‍, കുടുംബങ്ങളുടെ സ്പോണ്‍സര്‍ ആയ ഖത്തര്‍ ഐഡിയുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അക്കൗണ്ട് സ്ഥാപിക്കുകയും തുടര്‍ന്ന് ലോഗിന്‍ ചെയ്യുകയും ചെയ്യണം. മൊബൈല്‍ നമ്ബര്‍ സ്വന്തം പേരിലല്ലെങ്കില്‍ കോള്‍ സെന്‍ററില്‍ വിളിച്ച്‌ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യണം.
പിന്നീട് എംപ്ലോയര്‍/ഫാമിലി എന്നത് തെരഞ്ഞെടുക്കണം. ആവശ്യമായ എല്ലാ വിവരങ്ങളും ഇവിടെ ചേര്‍ക്കണം. ഫാമിലി സ്പോണ്‍സര്‍ഷിപ്പ് ആണെങ്കില്‍ പേരുകളും ഖത്തര്‍ ഐഡി നമ്ബറുകളും മറ്റു വിവരങ്ങളും പ്രദര്‍ശിപ്പിക്കപ്പെടും.

എംപ്ലോയര്‍ ആണെങ്കില്‍ എസ്റ്റാബ്ലിഷ്മെന്‍റ് ഐഡി (കമ്ബ്യൂട്ടര്‍ കാര്‍ഡ്) നമ്ബര്‍ നല്‍കി തിരിച്ചുവരുന്ന ജീവനക്കാരെന്‍റ ക്യു.ഐ.ഡി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ക്കണം. മടങ്ങിവരുന്ന രാജ്യത്തെയും അവിടെ താമസിച്ച ദിനങ്ങളെയും ആശ്രയിച്ചായിരിക്കും ക്വാറൈന്‍റന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുക. റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചതിന് ശേഷം ഒരു മാസമായിരിക്കും അതിെന്‍റ കാലാവധി. കാലാവധി തീര്‍ന്നാല്‍ വീണ്ടും അപേക്ഷിക്കണം.

യാത്രയിലുടനീളം എന്‍ട്രി പെര്‍മിറ്റ് കോപ്പിയും ക്വാറൈന്‍റനുമായി ബന്ധപ്പെട്ട രേഖകളും കൈവശം സൂക്ഷിക്കണം. വിവരങ്ങള്‍ക്ക് ഖത്തറിലുള്ളവര്‍ 109 ഹോട്ട്ലൈന്‍ നമ്ബറിലും വിദേശത്തുള്ളവര്‍ +9744406 9999 നമ്ബറിലും ബന്ധപ്പെടണം.