ബ്രസീലിയ: കോവിഡിനെ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ബ്രസീല്‍ പ്രസിഡന്‍റ് ജെയിര്‍ ബോള്‍സനാരോ. എല്ലാവര്‍ക്കും കോവിഡിനെ നേരിടേണ്ടി വരും. ധീരതയോടെ അത് ചെയ്യുകയാണ് വേണ്ടതെന്നും ബ്രസീല്‍ പ്രസിഡന്‍റ് പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് ക്വാറന്‍റീനില്‍ പോയ ബ്രസീല്‍ പ്രസിഡന്‍റ് ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടത്.

65 വയസായ തന്നെ ഏറ്റവും അപകട സാധ്യതയുള്ള വിഭാഗത്തിലാണ് പെടുത്തിയിരുന്നത്. എന്നെങ്കിലും കോവിഡിനെ നേരിടേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. എല്ലാവരും ഇതിന് തയാറാകണം. കോവിഡ് മൂലമുണ്ടായ മരണങ്ങളില്‍ ദുഃഖമുണ്ട്. എന്നാല്‍, എല്ലാ ദിവസങ്ങളിലും ആളുകള്‍ മരിക്കാറുണ്ടെന്നും ബോല്‍സനാരോ പറഞ്ഞു.

കോവിഡിനെ കുറിച്ച്‌ ബോല്‍സനാരോയുടെ പ്രസ്താവനകളെല്ലാം വിവാദമായിരുന്നു. ബ്രസീലില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വലിയ രീതിയില്‍ കൂടുേമ്ബാഴും കോവിഡിനെ ചെറിയ പനിയുമായാണ് അദ്ദേഹം താതമ്യപ്പെടുത്തിയത്.