തിരുവനന്തപുരം: സംസ്ഥാനത്തെ തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഒക്ടോബറിലോ നവംബറിലോ നടത്താന്‍ ആലോചന. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പു നടത്തുക.

തദേശ തെരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടര്‍ പട്ടിക ഈ മാസം രണ്ടാംവാരത്തില്‍ പുറത്തിറക്കും. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ മരിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുകള്‍ നീക്കാത്തതില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഏഴു ജില്ലകളില്‍ വീതം രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്തും. വോട്ടിംഗ് ഒരു മണിക്കൂര്‍ നീട്ടും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാക്കും. നേരത്തെ ഇത് അഞ്ചു മണി വരെയായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനും വോട്ടിംഗ് ദിവസവും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.

പൊതുസമ്മേളനങ്ങള്‍ക്ക് പകരം മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയിലൂടെയും നടത്തുന്ന പ്രചാരണത്തിനാകും മുന്‍തൂക്കം. രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറുസംഘങ്ങളായി വീടുകളിലെത്തി വോട്ട് ചോദിക്കാം. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കുന്ന ജീവനക്കാര്‍ക്കു മാസ്ക്കും കൈയുറകളും നല്‍കും.

എല്ലാ ബൂത്തിലും ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ സാനിറ്റൈസറുണ്ടാകും. വോട്ടു ചെയ്യാന്‍ കയറുന്പോഴും ഇറങ്ങുന്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അല്ലെങ്കില്‍ പ്രോക്സി വോട്ട് (വീട്ടിലെ മറ്റൊരാള്‍ക്ക് വോട്ടിടാം) ചെയ്യാന്‍ അനുമതി നല്‍കും.

തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശിപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്ത് – മുനിസിപ്പാലിറ്റി ആക്‌ട് ഭേദഗതി ചെയ്യും. താത്കാലിക ക്രമീകരണമായതിനാല്‍ ഇതിനായി ഓര്‍ഡിനന്‍സ് മതിയാകും.