കോട്ടയം: ‘ഇത്രയും കടുകൈ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല’. ഏക സഹോദരിയുടെ ആകസ്മിക വിയോഗത്തില്‍ വിലപിക്കുന്ന മീരയുടേതാണ് ഈ വാക്കുകള്‍. അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മോനിപ്പള്ളി ഊരാളില്‍ മെറിന്‍ ജോയിയുടെ ഓര്‍മ്മകളില്‍ നിറയുകയാണ് മീര.

ദാന്പത്യപ്രശ്നങ്ങളും വാക്കുകളില്‍ അസ്വാരസ്യവും ഭീഷണിയുമൊക്കെ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ജീവന്‍ അപഹരിക്കുന്ന കടുംകൈ ഉണ്ടാകുമെന്ന് കരുതിയില്ലെന്നാണ് ചേച്ചിയുടെ വഴിയേ തന്നെ നഴ്സിംഗ് ബിരുദധാരിയായ മീരയുടെ വാക്കുകള്‍. ഇത്തരത്തിലൊരു ഭീഷണി നിലനിന്നിരുന്നതായി ചേച്ചിയും വിശ്വസിച്ചിരുന്നില്ലെന്നാണ് മീര കരുതുന്നത്.

മെറിന്‍ മരിച്ചുവെന്ന് മീരയ്ക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. എന്തോ അപകടം സംഭവിച്ച്‌ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്നാണ് മനസുപറയുന്നത്. അവള്‍ ഇനിയും തിരിച്ചുവരുമെന്ന പ്രതീക്ഷയാണുള്ളത്. മനസ് തുറക്കുന്പോള്‍ മീരയുടെ കണ്ണുകളിള്‍ സഹോദരസ്നേഹം തീര്‍ക്കുന്ന തണുപ്പ്.

അടുത്തനാളില്‍ മെറിന്‍റെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായതായി മീര പറയുന്നു. പുതിയ ജോലിയുമായി ബന്ധപ്പെട്ട് ഫോണ്‍ ഇന്‍റര്‍വ്യൂവില്‍ മെറിന്‍ ഹാജരാകുന്ന സമയം ഭര്‍ത്താവ് നെവിന്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതോടെ നെവിനെ മെറിന്‍ ബ്ലോക്ക് ചെയ്തതായും മീര പറയുന്നു.

ഇതും അടുത്തനാളില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ ഇടയായതായി മീര വിലയിരുത്തുന്നുണ്ട്. ചേച്ചിയുടെ ചേതനയറ്റ ശരീരം ഊരാളില്‍ വീട്ടിലേക്ക് എത്തുമെന്നറിയുന്പോള്‍ ചേച്ചി മരിച്ചിട്ടില്ലെന്ന് മനസ് പറയുന്നത് ശരിയല്ലെന്ന് വിശ്വസിക്കാന്‍ മീര നിര്‍ബന്ധിതയാകുകയാണ്.