സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 10.30നാണ് യോഗം . വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം ചേരുക.

കോവിഡിന് പിന്നാലെ സെക്രട്ടറിയേറ്റിന്‍റെ പ്രവര്‍ത്തനം ഭാഗികമായി നിശ്ചലമായതോടെയാണ് ഫയല്‍ നീക്കങ്ങള്‍ തടസപ്പെട്ടത്.വിവിധ വകുപ്പുകളിലായി ഒന്നര ലക്ഷത്തോളം ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് വിലയിരുത്തല്‍. മാത്രമല്ല കഴിഞ്ഞ കുറെ കാലത്തിനിടയില്‍ ഫയല്‍ നീക്കത്തിനിടയില്‍ കാര്യമായ പുരോഗതിയുമില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന ഓര്‍മപ്പെടുത്തി അധികാരമേറ്റിട്ടും ഉദ്യോഗസ്ഥര്‍ അത്തരത്തില്‍ ഇടപെട്ടില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച വകുപ്പ് സെക്രട്ടറിമാരുടെ യോഗം മുഖ്യമന്ത്രിവിളിച്ചത്. വ്യാഴാഴ്ച വരെ തീരുമാനമെടുത്ത ഫയലുകളുടെ എണ്ണം , തീര്‍പ്പാക്കേണ്ടവയുടെ പുരോഗതി എന്നിവ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. റവന്യൂ ആഭ്യന്തരം ,പൊതു വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലാണ് ഫയലുകളേറെയും കെട്ടിക്കിടക്കുന്നത്.