സംപൗളോ: ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോയുടെ ഭാര്യക്കും കോവിഡ്. ബ്രസീല്‍ പ്രഥമ വനിത മിഷേല്‍ ബോള്‍സോനാരോയ്ക്കാണ് (38) കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ബോള്‍സോനാരോയ്ക്കു കോവിഡ് ബാധിച്ചിരുന്നു. ബോള്‍സോനാരോയ്ക്കൊപ്പം ക്വാറന്‍റൈനിലായിരുന്ന മിഷേലിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മിഷേല്‍ ഭര്‍ത്താവിനൊപ്പം ബ്രസീലിയയില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തിരുന്നു. മാസ്ക് ധരിച്ചാണ് മിഷേലും പ്രസിഡന്‍റും പരിപാടിയില്‍ പങ്കെടുത്തത്. ജൂലൈ ഏഴിന് കോവിഡ് സ്ഥിരീകരിച്ച പ്രസിഡന്‍റിന് കഴിഞ്ഞ ശനിയാഴ്ചയാണ് രോഗമുക്തിയുണ്ടായത്. ഇതിനു ശേഷം ബുധനാഴ്ചയാണ് മിഷേലിനൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്തത്.

ബോള്‍സോനാരോ മന്ത്രി സഭയിലെ അഞ്ച് പേര്‍ക്ക് കോവിഡ് പിടിപെട്ടിരുന്നു. ഐടി മന്ത്രി മാര്‍ക്കോസ് പോണ്ടസിനാണ് ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മന്ത്രി ക്വാറന്‍റൈനില്‍ പ്രവേശിച്ചു.