സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തിനിടെ സ്ഥലം മാറ്റിയ കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി.രാജന്‍ രാജ്യാന്തര പുരസ്‌കാര ജേതാവ്. ഈ വര്‍ഷത്തെ വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനേഷന്റെ അവാര്‍ഡ് അനീഷിനായിരുന്നു.

രാജ്യത്തെ വിമാനത്താവളങ്ങളില്‍ പിടിച്ച സ്വര്‍ണക്കടത്തിന്റെ പത്തുശതമാനവും കൊച്ചി കമ്മിഷണറേറ്റിന്റെ സംഭാവനയാണ്. ഭരണപരമായ ഒട്ടേറെ പുതുമകള്‍ നടപ്പാക്കുന്നതില്‍ വഹിച്ച പങ്കാണ് പുരസ്‌കാരനേട്ടത്തിനര്‍ഹമാക്കിയത്.

കേരളത്തിലെ നാല് വിമാനത്താവളങ്ങളുടേയും കൊച്ചി തുറമുഖത്തിന്റേയും ഇന്റലിജന്‍സിന്റേയും പ്രിവന്റീവിന്റേയും ചുമതല അനീഷിനുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനായത് കൊണ്ടാണ് അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ അധികാരങ്ങള്‍ കൊടുത്തത്