കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് േകാവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രണ്ട് പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കോഴിക്കോട് ബീച്ച്‌ സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍(72) എന്നിവരാണ് മരിച്ചത്.

ചുമയും ശ്വാസതടസവുമായി ബീച്ച്‌ ജനറല്‍ ആശുപത്രിയില്‍ കോവിഡ് പരിശോധനക്ക് വിധേയനായ നൗഷാദിന് കോവിഡ് പോസറ്റീവാണെന്ന് വ്യക്തമാവുകയും ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ജൂലൈ 26ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റാക്കുകയുമായിരുന്നു. അതി ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ബുധനാഴ്ച പുലര്‍ച്ചെ കോവിഡ് ഐ.സി.യുവിലേക്ക് മാറ്റി.

എന്നാല്‍ വീണ്ടും സ്ഥിതി മോശമായതോടെ രോഗിക്ക് വെന്‍റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തി. അതിനിടെ ഹൃദയാഘാതം വന്നു. രോഗിക്ക് കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും ഉറപ്പുവരുത്തിയെങ്കിലും ഉച്ചക്ക് 12 മണിയോടെ മരണം സ്ഥിരീകരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അസുഖത്തെ തുടര്‍ന്ന് ജൂലൈ 21ന് സിറാജുദ്ദീന്‍ പ്രദേശിക ആശുപത്രിയില്‍ കാണിക്കുകയും അവിടെ നിന്ന് മലാപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. മലാപ്പറമ്ബ് ആശുപത്രിയില്‍ നിന്ന് ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഐസോലേഷന്‍ വാര്‍ഡില്‍ ജൂലൈ 27ന് അഡ്മിറ്റാക്കി. 28 ന് രോഗി ഗുരുതരാവസ്ഥയിലായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. 29 ന് രാവിലെ ഒമ്ബതിന് ഹൃദയാഘാതം സംഭവിക്കുകയും 9.15 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.