യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം 369 പുതിയ കേസുകളും 395 പേര്‍ രോഗമുക്തരായതായും റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 43,000 പുതിയ കോവിഡ് -19 പരീക്ഷണങ്ങള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആകെ 59,546 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ 52,905 പേര്‍ രോഗമുക്തരായതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ 347 ആണ്. നിലവില്‍ 6,294 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

കോവിഡ് വ്യാപിക്കുന്നതിനിടെയില്‍ കുടുംബ സംഗമം നടത്തി 47 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അഞ്ച് കുടുംബങ്ങളിലെ 47 അംഗങ്ങള്‍ക്ക് ഒത്തുചേരലുകള്‍ നടത്തുന്നതിനിടെയാണ് വൈറസ് ബാധിച്ചതെന്ന് യുഎഇ സര്‍ക്കാരിന്റെ വക്താവ് ഡോ. ഒമര്‍ അല്‍ ഹമ്മദി പറഞ്ഞു. ഇതോടെ യുഎഇയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇത്തരം ഒത്തുചേരലുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി.

47 വ്യക്തികള്‍ വ്യത്യസ്ത പ്രായത്തിലുള്ളവരാണെന്നും വിവാഹങ്ങളിലും മറ്റ് സാമൂഹിക അവസരങ്ങളിലും അവരുടെ വിപുലീകൃത കുടുംബങ്ങളുമായി ഒത്തുചേര്‍ന്നതായും തിങ്കളാഴ്ച വെര്‍ച്വല്‍ പ്രസ് ബ്രഫിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാസ്‌ക് ഉപയോഗം, ശാരീരിക അകലം പാലിക്കല്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തികച്ചും കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ഇതെല്ലാം നടന്നത്.

വ്യാഴാഴ്ച ആരംഭിക്കുന്ന നാല് ദിവസത്തെ ഈദ് അല്‍ അദാ ഇടവേളയില്‍ ഒത്തുചേരല്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു. ഈദ് സമയത്ത് കുടുംബ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും പരസ്പരം ഇലക്‌ട്രോണിക് മാര്‍ഗങ്ങള്‍ (മൊബൈല്‍) ഉപയോഗിക്കണമെന്നും അദ്ദേഹം ജീവനക്കാരെ ഉപദേശിച്ചു.

സാമൂഹ്യ അകലം, മാസ്‌ക് ഉപയോഗം തുടങ്ങിയ പ്രതിരോധ നടപടികള്‍ പാലിക്കുന്നത് ദേശീയ കടമയാണെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് പറഞ്ഞു. വൈറസിനെ പ്രതിരോധിക്കുന്നതില്‍ മുന്‍നിര പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ പാഴാക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. മുന്‍നിര പ്രവര്‍ത്തകര്‍ അവരുടെ കുടുംബങ്ങളോടൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിലൂടെ നമ്മള്‍ സുരക്ഷിതമായി തുടരണമെന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ പ്രതിരോധത്തിന്റെ ആദ്യ നിരയിലെ നായകന്മാര്‍ സ്വീകരിച്ച സുപ്രധാന പങ്കിനെയും മഹത്തായ ത്യാഗത്തെയും ആരോഗ്യ-പ്രതിരോധ മന്ത്രി ഡോ. അബ്ദുള്‍ റഹ്മാന്‍ ബിന്‍ നാസര്‍ അല്‍ ഒവൈസ് തിങ്കളാഴ്ച പ്രശംസിച്ചു.