വാഷിംഗ്ടണ്‍ ഡിസി: ഗൂഗിള്‍ ജീവനക്കാര്‍ക്ക് അടുത്ത ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം. കോവിഡ് വ്യാപനത്തേത്തുടര്‍ന്ന് താല്‍ക്കാലികമായി നടപ്പാക്കിയ വര്‍ക്ക് ഫ്രം ഹോം സൗകര്യം അംഗീകരിച്ചുകൊണ്ടാണ് ഗൂഗിളിന്‍റെ പുതിയ തീരുമാനം.

ഗൂഗിളിലെയും മാതൃസ്ഥാപനമായ ആല്‍ഫാബെറ്റ് ഇന്‍കോര്‍പ്പറേഷനിലെയും രണ്ട് ലക്ഷത്തോളം പൂര്‍ണസമയ, കരാര്‍ ജീവനക്കാര്‍ക്കാണ് പുതിയ തീരുമാനം ബാധകമാകുക.

അതേസമയം, അടുത്ത ജനുവരിയോടെ ജീവനക്കാര്‍ കന്പനികളില്‍ തിരിച്ചെത്തണമെന്ന് അറിയിച്ചിട്ടുള്ള മറ്റു ബഹുരാഷ്ട്ര കന്പനികള്‍ക്ക് ഗൂഗിളിന്‍റെ തീരുമാനം തിരിച്ചടിയാകും. ആല്‍ഫബെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സുന്ദര്‍ പിച്ചെ സ്വയമെടുത്ത തീരുമാനമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.