കുവൈറ്റ് സിറ്റി: ഏറെ അനിശ്ചിതങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലേക്ക് കുവൈറ്റ് എയര്‍വേയ്സ് റിസര്‍വേഷന്‍ ആരംഭിക്കുന്നതായി എയര്‍വേയ്സ് വൃത്തങ്ങള്‍ അറിയിച്ചു. ഓഗസ്റ്റ് ഏഴു മുതല്‍ ഇന്ത്യ (മുംബൈ, ഡല്‍ഹി, കൊച്ചി, മദ്രാസ്), പാക്കിസ്ഥാന്‍ (ലാഹോര്‍), മ്യൂണിച്ച്‌, ബാകു, അമ്മാന്‍, സരജേവോ, ഖത്തര്‍ എന്നീ സ്ഥലങ്ങളിലേക്കാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്.

നേരത്തെ ദുബായ്, ലണ്ടന്‍, ജനീവ, ബെയ്റൂട്ട്, കെയ്റോ, ബഹ്റിന്‍, ഇസ്താംബുള്‍, ബോഡ്രം, ട്രാബ്സണ്‍ തുടങ്ങിയ നഗരങ്ങളിലേക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ കുവൈറ്റ് എയര്‍വേയ്സ് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നു. തുടക്കത്തില്‍ ഇന്ത്യയിലെ ഡല്‍ഹി, കൊച്ചി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ ഷെഡ്യൂള്‍ ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലിസ്റ്റില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങള്‍ ഒഴിവാക്കപ്പെട്ടു.

പുതിയ തീരുമാനം വന്നതോടെ ഇന്ത്യക്കാരായ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് വരാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. കുവൈറ്റ് വിമാനത്താവളത്തില്‍ ആദ്യഘട്ടത്തില്‍ പ്രതിദിനം 10,000 യാത്രക്കാര്‍ക്കാണ് സേവനം ഉപയോഗപ്പെടുത്താനാവുക. 30 ശതമാനം ജീവനക്കാരാണ് ജോലിയിലുണ്ടാവുക. പ്രതിദിനം 100 വിമാന സര്‍വീസുകളാണ് പരമാവധി ഉണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചു.