ലണ്ടന്‍: കോവിഡിനെതിരെയുള്ള നടപടികളില്‍ യൂറോപ്യന്‍ യൂണിയന്‍ അപ്രസക്തമായിരുന്നെന്നും ഇക്കാര്യത്തില്‍ യൂറോപ്യന്‍മാര്‍ നിരാശരാണെന്നും കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടെടുപ്പിലാണ് ജനങ്ങള്‍ തങ്ങളുടെ നിരാശ പങ്കുവച്ചത്.

ഭാവിയിലെ കോവിഡ് വൈറസ് ഭീഷണികള്‍ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ സര്‍ക്കാരുകള്‍ കൂടുതല്‍ സഹകരിക്കണമെന്നും നടപടികള്‍ കൈക്കൊള്ളണമെന്നുമാണ് കോവിഡ് വ്യാപനം തങ്ങളെ ബോധ്യപ്പെടുത്തിയതെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. വൈറസ് ഭീകരമായി ബാധിച്ച രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ 63 ശതമാനം പേരും യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ പൗര·ാരെ പരാജയപ്പെടുത്തിയെന്നാണ് പറഞ്ഞത്. പ്രതിസന്ധിയുടെ ദിവസങ്ങളില്‍ ഏറ്റവും ഉപകാരപ്രദമായ സഖ്യകക്ഷി ആരായിരുന്നുവെന്ന ചോദ്യത്തിന് ഇറ്റലിക്കാര്‍ നാല് ശതമാനം മാത്രമാണ് യൂറോപ്യന്‍ യൂണിയനെന്ന് ഉത്തരം നല്്കിയത്. എന്നാല്‍, ചൈനയെ ഉപകാരപ്രദമായ സഖ്യകക്ഷിയായി 25 ശതമാനം പേരാണ് കണ്ടത്.

ഫ്രാന്‍സിലെ പകുതിയിലധികം പേരുള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്‍റെ പ്രകടനം മോശമായിരുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. കോവിഡ് മരണങ്ങള്‍ കുതിച്ചുയര്‍ന്ന ദിവസങ്ങളില്‍ ഈ കൂട്ടായ്മ അപ്രസക്തമായിരുന്നെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്.